കുന്തിപ്പുഴ നിറഞ്ഞൊഴുകിയപ്പോൾ ജാഗ്രത നിർദ്ദേശവുമായി ഓടിയെത്തി ഫയർഫോഴ്സ്

മണ്ണാർക്കാട്:  തിങ്കളാഴ്ച അർദ്ധരാത്രിയോടെ കുന്തിപ്പുഴ നിറഞ്ഞൊഴുകിയപ്പോൾ ജാഗ്രത നിർദേശവുമായി മണ്ണാർക്കാട് ഫയർഫോഴ്സ് ടീം ഓടിയെത്തി. ആറാട്ടുകടവിന് താഴെ കുന്തിപ്പുഴയുടെ തീരങ്ങൾ താമസിക്കുന്ന ജനങ്ങൾക്കാണ് ജാഗ്രത നിർദ്ദേശം നൽകിയത്. സിവിൽ ഡിഫൻസ് അംഗങ്ങളും, മണ്ണാർക്കാട്ടെ വിവിധ ആംബുലൻസ് ഗ്രൂപ്പ് അംഗങ്ങളും നാട്ടുകാരും ഉറക്കമൊഴിച്ച് സദാ സജ്ജരായി ആ പ്രദേശങ്ങളിൽ ഉണ്ടായിരുന്നു.

അരകുറുശ്ശി അമ്പലത്തിന് തൊട്ടു താഴെ ആറാട്ടുകടവിന് സമീപമുള്ള എട്ടോളം വീടുകളിൽ വെള്ളം കയറാൻ സാധ്യതയുണ്ടെന്ന നിഗമനത്തിൽ മുൻകരുതലായി അഗ്നിശമനസേന അംഗങ്ങൾ ഉടൻതന്നെ പുഴയുടെ അടുത്തുള്ള വീടുകളിൽ ചെല്ലുകയും വെള്ളം കയറാൻ സാധ്യതയുണ്ട് എന്ന് അറിയിപ്പ് നൽകുകയും ചെയ്തു. ഈ പ്രദേശത്ത് ഒമ്പതോളം വീടുകളിൽ വെള്ളം കയറാൻ സാധ്യതയുണ്ടെന്ന് സേനാ വൃത്തങ്ങൾ അറിയിച്ചു.  2018ലെ പ്രളയത്ത് രണ്ടു വീടുകൾ തകർന്നുപോയത് ഈ സ്ഥലത്തിന് സമീപത്താണ്. 

മലയിൽ മഴക്ക് ശമനമുണ്ടാകുകയും, കുന്തിപ്പുഴയിലെ നീരൊഴുക്ക് കൂടാതിരുന്നതും രക്ഷയായി. വീടുകളിൽ വെള്ളം കയറിയതായി റിപ്പോർട്ടുകൾ ഒന്നും വന്നിട്ടില്ല. ഈ ഏരിയയിൽ താമസിക്കുന്ന കുട്ടികളും വൃദ്ധരും മധ്യവയസ്കരും അടക്കം 20 ഓളം ആളുകളാണ് വെള്ളപ്പൊക്ക ഭീഷണിയിൽ ഉള്ളത്. ഇന്ന് മണ്ണാർക്കാട് ഭാഗത്ത് മഴക്ക് ശമനമുണ്ട്. കുന്തിപ്പുഴയിലെ ജലനിരപ്പും കുറഞ്ഞിട്ടുണ്ട്

സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെടി ജലീലിന്റെ നേതൃത്വത്തിലുള്ള സേനാംഗങ്ങൾ ആയ വി സുരേഷ് കുമാർ വി നിഷാന്ത് എം ആർ രാഗിൽ ജാഗ്രത മുന്നറിയിപ്പ് നൽകിയത്
Previous Post Next Post

نموذج الاتصال