പാലക്കാട്: ചിറ്റൂർ ആലംകടവ് പാലത്തിനു സമീപം കോഴി കയറ്റി വന്ന ലോറി ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് മറിഞ്ഞ് സ്ത്രീ മരിച്ചു. ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഉറങ്ങുകയായിരുന്ന നാടോടി സ്ത്രീ പാർവതി (40) ആണ് മരിച്ചത്. മൈസൂർ ഹൻസൂർ ബി.ആർ വില്ലേജ് സ്വദേശിയാണ്. പാർവതിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. തമിഴ്നാട് രജിസ്ട്രേഷൻ ( TN 99.Z 1208) ലോറിയാണ് അപകടത്തിൽപ്പെട്ടത്.പാർവതിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. ക്രെയിൻ ഉപയോഗിച്ച് ലോറി ഉയർത്തിയാണ് പാർവതിയെ പുറത്തെടുത്തത്.
ഇവർക്ക് ഒപ്പമുണ്ടായിരുന്ന കൃഷ്ണൻ (70), ഭാര്യ സാവിത്രി (45), മകൻ വിനോദ് (25) എന്നിവർക്ക് പരിക്കേറ്റു. സാവിത്രിയുടെ ചേച്ചിയുടെ മകളാണ് പാർവതി. ലോറി ഡ്രൈവറെ പോലീസ് കസ്റ്റഡയിലെടുത്തു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് പോലീസെത്തി അന്വേഷണം ആരംഭിച്ചു.
Tags
palakkad