"ചില സത്യങ്ങൾ പറയാം"; കൗൺസിലിൽ ബഹളത്തിനിടയാക്കിയ പോസ്റ്റ്

മണ്ണാർക്കാട് : നഗരസഭാ സെക്രട്ടറി സമൂഹ മാധ്യമത്തിലിട്ട കുറിപ്പിനെ ചൊല്ലി കൗൺസിലിൽ ബഹളം. പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും കൗൺസിലർമാർ രംഗത്തെത്തിയതോടെ വിഷയം യോഗത്തിൽ ചർച്ചയായി. മണ്ണാർക്കാട് നഗരസഭയുടെ പേരിലുള്ള ഫെയ്സ്ബുക്ക് പേജിലാണ് കഴിഞ്ഞ
ആഴ്ച സെക്രട്ടറി കുറിപ്പിട്ടത്. ഇന്നലെ കൗൺസിൽ യോഗത്തിൽ കൗൺസിലർ അരുൺകുമാർ പാലക്കുറുശ്ശിയാണ് ചർച്ചയ്ക്ക് തുടക്കമിട്ടത്. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ കുറിച്ച് വ്യക്തമാക്കണമെന്നും അദ്ധേഹം പറഞ്ഞു. അത്തരം ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് പ്രതിപക്ഷനേതാവ് ടി.ആർ സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു. കുറിപ്പിട്ടതിൽ അഭിപ്രായ വ്യത്യാസമില്ലെന്ന് കൗൺസിലർ മുഹമ്മദ് ഇബ്രാഹിം പറഞ്ഞു. കൗൺസിലർ കെ. മൻസൂറും പ്രതികരിച്ചു.

ഫേസ്ബുക്കിൽ ഇട്ട പോസ്റ്റ് വായിക്കാം👇🏻

നഗരസഭയിലെ ഉദ്യോഗസ്ഥൻ
അനാവശ്യമായി വട്ടംകറക്കുന്നുവെന്ന് തോന്നിയാൽ സെക്രട്ടറിയെ വന്ന് കാണാൻ മടിക്കരുതെന്നും താൻ ഇടപെട്ട ഒരു ഫയൽ പോലും വലിച്ചുനീട്ടാൻ തന്റെ ഓഫിസിന് സാധിച്ചെങ്കിൽ സാധാരണ ആളുകളുടെ അവസ്ഥ മോശമായിരിക്കുമെന്ന് ഉറപ്പാണ് എന്നാണ് കുറിപ്പിലുള്ളത്. ചിലആളുകൾ സെക്രട്ടറിയുടെ പേരിൽ പൈസ ആവശ്യപ്പെടുമെന്നും അത് നൽകരുതെന്നും കുറിപ്പിലുണ്ടായിരുന്നു. കുറിപ്പിന് സമൂഹത്തിൽ വലിയ പിന്തുണയാണ് ലഭിച്ചത്


സെക്രട്ടറിയുടെ നടപടി തെറ്റായിപോയെന്ന് നഗരസഭാ ചെയർമാൻ സി. മുഹമ്മദ് ബഷീർ അഭിപ്രായപ്പെട്ടു. ജനങ്ങളെ ബോധ്യപ്പെടുത്താൻ ഇതല്ല മാർഗം. നഗരസഭയിലൊരു ഭരണസമിതിയുണ്ട്.
ചെയർമാനോട് പറയാം. ഉദ്യോഗസ്ഥരുടെ വിളിച്ച് ചേർക്കാം. ഇതിലൂടെയാണ് പ്രശ്നം
പരിഹരിക്കപ്പെടേണ്ടതെന്നും ചെയർമാൻ വ്യക്തമാക്കി. അതേസമയം കുറിപ്പിട്ടതിൽ കുറ്റബോധമില്ലെന്നും അത്തരം ഉദ്യോഗസ്ഥർക്കുള്ള മുന്നറിയിപ്പായിരുന്നു സമൂഹ മാധ്യമത്തിലെ ഇടപെടൽ. മറ്റൊന്നും ഉദ്ദേശിച്ചിട്ടില്ല. ജനങ്ങൾക്ക് ലഭ്യമാകേണ്ട
സേവനങ്ങളിൽ ബുദ്ധിമുട്ട് വന്നാൽ തന്നെ നേരിട്ട് സമീപിക്കാമെന്നാണ് ഉദ്ദേശിച്ചതെന്നും സെക്രട്ടറി എം. സതീഷ്കുമാർ വ്യക്തമാക്കി. വിഷയത്തിൽ ഉടൻ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ചേർക്കുമെന്ന് ചെയർമാൻ അറിയിച്ചു.
Previous Post Next Post

نموذج الاتصال