മണ്ണാർക്കാട്: കുറച്ച് മാസങ്ങളായി മണ്ണാർക്കാട് നഗരത്തിൽ ഭിക്ഷ യാചനയുടെ പുതിയ പതിപ്പ് കണ്ടു തുടങ്ങിയതായി നാട്ടുകാർ പറയുന്നു. പെരുമാറ്റത്തിലും വസ്ത്രധാരണത്തിലും നല്ലപോലെ ശ്രദ്ധ പുലർത്തുകയും, ദയനീയതയുടെ മൂടുപടമണിഞ്ഞ് പണം സ്വരൂപിക്കാൻ ശ്രമം നടത്തുകയും ചെയ്യുന്ന വളരെ ചെറിയ ഒരു കൂട്ടം മണ്ണാർക്കാട് ഉണ്ടെന്നാണ് സൂചന. കാർ പാർക്കിങ്ങ് ഏരിയയിലും തിരക്കേറിയ മറ്റിടങ്ങളിലും തമ്പടിക്കുന്ന ഇവർ അവിടെയെത്തുന്നവരോട് അടുത്തു കൂടി സൗഹൃദം സ്ഥാപിക്കാൻ ശ്രമിക്കുകയും തുടർന്ന് ഭക്ഷണം കഴിച്ചിട്ടില്ല എന്ന് ദയനീയമായി പറയുകയും, ഒരു നേരത്തെ ഭക്ഷണത്തിനുള്ള പണം ആവശ്യപ്പെടുകയും ചെയ്യുന്നതാണ് രീതി. ഇത്തരത്തിൽ ഉണ്ടായ അനുഭവം പങ്കുവെക്കുകയാണ് പ്രദേശവാസിയായ അബ്ദു റഹിമാൻ. വണ്ടി പാർക്ക് ചെയ്യുന്ന ഇടത്ത് നിന്ന് പരിചയപ്പെട്ട ഒരാൾ ഭക്ഷണം കഴിച്ചിട്ട് ഒരു ദിവസമായി എന്ന് പറഞ്ഞപ്പോൾ, താൻ ഭക്ഷണം വാങ്ങി നൽകാം എന്ന് മറുപടി നൽകിയ റഹ്മാൻ അയാളെ ഹോട്ടലിലേക്ക് കൂട്ടി കൊണ്ട് പോകാൻ ശ്രമിക്കുകയും ചെയ്തു. പക്ഷേ കൂടെ നടന്ന അയാൾ പണം നൽകാനാണ് ആവശ്യപ്പെട്ട് കൊണ്ടേയിരുന്നത്. ഹോട്ടലിൽ എത്തിയപ്പോൾ അയാളെ കാണാതായെന്നും റഹ്മാൻ പറയുന്നു. ഈ സംഭവത്തോടെ ഇത്തരം ആളുകൾ പണം സ്വരൂപിക്കുന്നത് ലഹരി വസ്തുക്കൾ വാങ്ങുവാനാണോ എന്ന സംശയം ബലപ്പെടുകയാണ്. അത് കൊണ്ട് തന്നെ നിങ്ങൾ നൽകുന്ന സഹായം ദുർവിനിയോഗം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്ന് പ്രദേശവാസികളും പറയുന്നു. തന്റെ കൂടെയുള്ളവരെ സഹായിക്കുന്നതിൽ ഒരു കുറവും വിശാല മനസ്ക്കരായ മലയാളികൾ വരുത്താറില്ല, അത് തുടരുന്നതിനോടൊപ്പം താൻ നൽകുന്ന പണം അർഹതയുള്ള കൈകളിലാണ് എത്തുന്നതെന്ന് ഉറപ്പ് വരുത്തുകയും വേണം
വിശപ്പകറ്റാൻ ഭക്ഷണത്തിന് പകരം പണം മതിയെന്ന് പറയുന്നവരെ അകറ്റി നിർത്താം
byഅഡ്മിൻ
-
0