തിരുവനന്തപുരം: യാത്രയ്ക്കിടയിൽ കെഎസ്ആർടിസി ബസുകളിൽ ലഘുഭക്ഷണവും വെള്ളവും ലഭ്യമാക്കുന്ന പദ്ധതിയൊരുങ്ങുന്നു. സൂപ്പർ ഫാസ്റ്റ് മുതലുള്ള കെഎസ്ആർടിസി ബസുകളിലാണ് ഈ സൗകര്യമൊരുങ്ങുന്നത്. പണം ഡിജിറ്റലായും നൽകാം. ഇവയുടെ മാലിന്യം കരാർ എടുക്കുന്ന ഏജൻസികൾ സംഭരിക്കും. മുഖ്യ ഡിപ്പോകളിലെ കാന്റീൻ നടത്തിപ്പ് പ്രധാന ഹോട്ടൽ ഗ്രൂപ്പുകൾക്ക് 5 വർഷത്തേക്കു നൽകാനും തീരുമാനമായി. ഈ മേഖലയിൽ പരിചയമുള്ളവർക്കേ കരാർ നൽകാവൂവെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ നിർദേശിച്ചു. കെഎസ്ആർടിസി സ്ഥലം മാത്രം കൈമാറും. മികച്ച ഇന്റീരിയർ സൗകര്യങ്ങളും വൃത്തിയുള്ള ശുചിമുറികളും നടത്തിപ്പുകാർ നിർമിക്കണമെന്നും നിർദേശമുണ്ട്.
യാത്രക്കൊപ്പം ലഘുഭക്ഷണവും; കെഎസ്ആർടിസിയിൽ പദ്ധതിയൊരുങ്ങുന്നു
byഅഡ്മിൻ
-
0