അട്ടപ്പാടി ഇലച്ചിയിൽ ആനക്കൊമ്പുകൾ വിൽക്കാൻ ശ്രമിച്ച മൂന്നു പേരെ ഫോറസ്റ്റ് ഇന്റലിജൻസ് സെൽ പാലക്കാട് ഫ്ലയിങ് സ്കോഡ് പിടികൂടി. തുടർന്ന് പ്രതികളുടെ വീട്ടിൽ നടത്തിയ പരിശോധയിൽ അനധികൃതമായി സൂക്ഷിച്ച ആറ് നാടൻ തോക്കുകളും തിരകളും 2.5 kg വെടിമരുന്നും കണ്ടെടുത്തതിന് പുറമേ, രണ്ട് ആനകൊമ്പ് , ഒരു ലിറ്റർ കരടി നെയ്യ്, കരടിയുടെ പല്ല് രണ്ടെണ്ണം , കടുവ പല്ല് ഒന്ന്, പന്നിയുടെ തേറ്റകൾ എന്നിവ കണ്ടെത്തുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കാട്ടാനകളെ നിരന്തരം വേട്ടയാടി കൊമ്പുകൾ ശേഖരിച്ച് കർണാടകത്തിൽ എത്തിച്ച് ശിൽപം നിർമ്മിക്കുന്ന വൻമാഫിയിലെ കണ്ണികളാണ് ഇന്ന് പിടിയിലായവരെന്ന് അധികൃതർ പറഞ്ഞു. അന്വേഷണം വ്യാപിപ്പിച്ചിട്ടുള്ളതിനാൽ കൂടുതൽ പേർ പിടിയിലാകാൻ സാധ്യതയുണ്ട്.