മണ്ണാർക്കാട്: യുവാവിനെ വിറക് തടി കൊണ്ട് തലയ്ക്ക് അടിച്ച് പരിക്കേല്പിച്ച പ്രതിയെ മണ്ണാർക്കാട് പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പുഴ തൃക്കള്ളൂർ നെച്ചുള്ളി കോളനി മനകിലെ കുടി വീട് സുധീർ (43) നെ മണ്ണാർക്കാട് ഇൻസ്പെക്ടർ ബൈജു ഇ ആറിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. സഹോദരി ഭർത്താവായ ഹാരിസ് സുധീറിന്റെ സഹോദരിയെയും മകളേയും ഉപദ്രവിച്ചതിലുള്ള വിരോധത്തിൽ വിറക് തടി കൊണ്ട് സുധീർ ഹാരിസിനെ തലയ്ക്ക് അടിച്ച് പരിക്കേൽപ്പിച്ചത്. തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഹാരിസ് കഴിഞ്ഞ ദിവസം മരിച്ചു.
പെരുന്നാള്‍ ദിനത്തില്‍ സുധീറിന്റെ വീട്ടിലാണ് സംഭവം നടന്നത്. സഹോദരിയേയും മകളേയും ഹാരിസ് ഉപദ്രവിച്ചതായി പോലീസ് പറയുന്നു. സുധീറിന്റെ സഹോദരിയ്ക്ക് തലയ്ക്കടിയേറ്റ് മുറിവേറ്റു. ഇത് ചോദ്യം ചെയ്ത സുധീറും ഹാരിസും തമ്മില്‍ വാക് തര്‍ക്കവും അടിപിടിയുമുണ്ടായി. ഇതോടെ സുധീര്‍ സമീപം കിടന്നിരുന്ന വിറക് കഷ്ണമെടുത്ത് ഹാരിസിന്റെ തലയ്ക്കടിയ്ക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ഹാരിസ് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രി മരിച്ചു. സംഭവത്തില്‍ മണ്ണാര്‍ക്കാട് ഇന്‍സ്‌പെക്ടര്‍ ഇ.ആര്‍. ബൈജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം സുധീറിനെ അറസ്റ്റുചെയ്തു. സബ് ഇൻസ്പെക്ടർ സുലൈമാൻ. K.P, സീനിയർ സിവിൽ പൊലീസ് ഓഫീസർ വിനോദ്‌കുമാർ, അഷറഫ് എന്നിവർ സംഘത്തിലുണ്ടായിരുന്നു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയശേഷം റിമാന്‍ഡ് ചെയ്തു.