മണ്ണാർക്കാട്: നാട്ടുകൽ പോലീസും , പാലക്കാട് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും രഹസ്യവിവരത്തെ തുടർന്ന് സംയുക്തമായി നടത്തിയ പരിശോധനയിൽ അലനല്ലൂർ അയ്യപ്പൻ കാവിനു സമീപമുള്ള ലോഡ്ജിലെ മുറിയിൽ സൂക്ഷിച്ച 2.984 കിലോഗ്രാം കഞ്ചാവ് പിടികൂടി. ലോഡ്ജിൽ മുറിയെടുത്ത പ്രതി മലപ്പുറം കാളികാവ് തൊണ്ടിയിൽ സുഹൈൽ ബൈക്ക് ആക്സിഡന്റിനെ തുടർന്ന് ചികിത്സയിലാണ്.
ഇന്നലെ രാവിലെ ഒരു ബൈക്ക് ആക്സിഡൻ്റ് ഉണ്ടായി എന്നും, ഇയാൾ കഞ്ചാവ് വില്പനക്ക് എത്തിയതാണെന്നും ബാക്കി കഞ്ചാവ് ലോഡ്ജ് മുറിയിൽ ഉണ്ടെന്നുമുള്ള രഹസ്യ വിവരം കിട്ടിയതിനെ തുടർന്നാണ് ലഹരി വിരുദ്ധ സ്ക്വാഡ് മുറിയിൽ പരിശോധന നടത്തി കഞ്ചാവ് പിടികൂടിയത്. പ്രതിക്കെതിരെ മുൻപും മലപ്പുറം ജില്ലയിൽ നിരവധി ലഹരി കേസുകളും, ക്രൈം കേസുകളും ഉണ്ടെന്ന് പോലീസ് അറിയിച്ചു. പ്രതിയുൾപ്പെടുന്ന ലഹരി വില്പന സംഘത്തെക്കുറിച്ച് പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദിൻ്റെ നിർദ്ദേശപ്രകാരം മണ്ണാർക്കാട് ഡി.വൈ. എസ്.പി സുന്ദരൻ, പാലക്കാട് നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി അബ്ദുൾ മുനീർ , എന്നിവരുടെ നേത്യത്വത്തിൽ സബ്ബ് ഇൻസ്‌പെക്ടർ ഋഷിപ്രസാദ് .ടി.വി യുടെ നേതൃത്വത്തിലുള്ള ജില്ലാ പോലീസ് ലഹരി വിരുദ്ധ സ്ക്വാഡും , സബ്ബ് ഇൻസ്പെക്ടർ രാമദാസൻ.പി യുടെ നേതൃത്വത്തിലുള്ള നാട്ടുകൽ പോലീസും ചേർന്നാണ് പരിശോധന നടത്തി ലഹരിമരുന്ന് പിടികൂടിയത്.