എറണാകുളം: നഗരസഭാ കെട്ടിടത്തിൽ അനധികൃതമായി പ്രവർത്തിക്കുന്ന ഹോട്ടലിനെ സംബന്ധിച്ച് വാർത്ത ശേഖരിച്ചതിൽ പ്രകോപിതനായി നഗരസഭ കൗൺസിലർ മാധ്യമ പ്രവർത്തകനെ അപായപ്പെടുത്താൻ ശ്രമിച്ചു. തൃക്കാക്കര .നഗരസഭ കൗൺസിലർ എം ജെ ഡിക്സനാണ് മാധ്യമ പ്രവർത്തകനായ ആർ.ശിവശങ്കരപിള്ളയെ ആക്രമിച്ചത്. ഗുരുതരമായ പരിക്കുകളോടെ ശിവശങ്കരപിള്ളയെ തൃക്കാക്കര സഹകരണാശുപത്രിയിൽ പ്രവേശിച്ചു. ഇന്നലെ വൈകിട്ട് 5 30 തോടുകൂടിയാണ് സംഭവം. ജില്ലാ പഞ്ചായത്ത് ഓഫീസിന് സമീപമുള്ള ഇടറോഡിൽ നിൽക്കുകയായിരുന്ന ശിവശങ്കരപ്പിള്ളയെ വാഹനം ഉപയോഗിച്ച് അപായപ്പെടുത്താൻ ശ്രമിച്ചു. ചാടി മാറിയതുകൊണ്ട് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് വാഹനത്തിൽ നിന്ന് ഇറങ്ങി അസഭ്യ വാക്കുകൾ പറയുകയും മർദ്ദിക്കുകയും ചെയ്തു. ഇത് കണ്ട് മർദ്ദനം തടയാൻ ശ്രമിച്ച മാതൃഭൂമി ലേഖകനെതിരെ വധഭീഷണി മുഴക്കുകയും ഇത് കണ്ട് നാട്ടുകാർ ഒടി കൂടിയപ്പോൾ വാഹനമെടുത്ത് രക്ഷപ്പെടുകയുമായിരുന്നു. മർദ്ദനമേറ്റ മാധ്യമപ്രവർത്തകനെ തൃക്കാക്കര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അക്രമിയെ ഉടൻ അറസ്റ്റ് ചെയ്യണം; കെ.ജെ.യു
പാലക്കാട്: ഇന്ത്യൻ ജേർണലിസ്റ്റ് യൂണിയൻ അംഗവും കേരള ജേർണലിസ്റ്റ് യൂണിയൻ (കെ.ജെ.യു) സംസ്ഥാന സമിതി അംഗവുമായ ആർ. ശിവശങ്കരപ്പിള്ളയെ അകാരണമായി മർദ്ദിച്ച സംഭവത്തിൽ അക്രമിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് കെ.ജെ.യു സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. മാധ്യമ പ്രവർത്തനത്തിനിടയിൽ ജോലി തടസ്സപ്പെടുത്തുകയും ദീപിക ലേഖകനായ ശിവശങ്കരപ്പിള്ളയെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും കെ.ജെ.യു സംസ്ഥാന സമിതി അംഗവും മാതൃഭൂമി ലേഖകനുമായ ഷഫീഖിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത തൃക്കാക്കര നഗരസഭ സി.പി.ഐ. കൗണ്‍സിലറായ എം.ജെ. ഡിക്‌സണെ ഗുരുതര വകുപ്പുകൾ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്യണമെന്നും അല്ലാത്തപക്ഷം പൊലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെയുള്ള സമരപരിപാടികളിലേക്ക് സംസ്ഥാന കമ്മിറ്റി രംഗത്തിറങ്ങുമെന്നും കെ.ജെ.യു സംസ്ഥാന പ്രസിഡൻ്റ് ജോസി തുമ്പാനത്ത്, ജനറൽ സെക്രട്ടറി എ.പി ഷഫീഖ്, ട്രഷറർ സി.എം ഷബീറലി എന്നിവർ വാർത്ത കുറിപ്പിലൂടെ അറിയിച്ചു.
Tags
kerala