പാലക്കാട് പെരുവമ്പ് തോട്ടുപാലത്തുള്ള വീട്ടിൽ നിന്നുള്ള മുപ്പത് പവൻ സ്വർണാഭരണങ്ങളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിച്ച കേസിലെ പ്രതികളെ പോലീസ് തന്ത്രപരമായി പിടികൂടി. തിരുപ്പൂർ പെരുമാനല്ലൂരിൽ നിന്നും ഭാസ്കരൻ (23) സൗന്ദരരാജൻ, ഭാരതിക്കണ്ണൻ (25) സോ പരമശിവം എന്നിവരേയും, കേസിലെ മുഖ്യസൂത്രധാരനായ ചെമ്മനംകാട്, പെരുവമ്പ് സ്വദേശിയായ ഗണേശൻ (30) സോ വീരനേയുമാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഡിസംബർ 11നാണ് കേസിനാസ്പദമായ സംഭവം. വീട്ടുടമസ്ഥരുടെ ബന്ധു പെരുവമ്പിലെ വീട്ടിലെത്തിയപ്പോൾ, വീട് കുത്തിത്തുറന്നതും വസ്തുക്കൾ മോഷണം പോയതും കണ്ടെത്തി. ഉടൻതന്നെ പുതുനഗരം പോലീസിൽ വിവരം അറിയിച്ചു തുടർന്ന് ചിറ്റൂർ ഡിവൈഎസ്പി കൃഷ്ണദാസിന്റെയും പുതുനഗരം ഇൻസ്പെക്ടർ രജീഷിന്റെയും നേതൃത്വത്തിലുള്ള അന്വേഷണസംഘം രൂപീകരിക്കുകയും, സംഘംം വിവിധ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന്റേയും, ഡോഗ് സ്‌ക്വാഡ്, ഫിംഗർപ്രിന്റ് ബ്യൂറോ, സൈബർ സെല്ലും ഉൾപ്പെടുത്തിയ അന്വേഷണത്തിലൂടെ പ്രതികൾ തമിഴ്നാട്ടുകാരാണെന്ന സൂചന ലഭിക്കുകയുമായിരുന്നു.
പ്രതികൾ ശബരിമലയ്ക്ക് പോകുന്ന അയ്യപ്പഭക്തരുടെ വേഷത്തിൽ മോട്ടോർബൈക്കിൽ സഞ്ചരിച്ച് അടച്ചിട്ട വീടുകൾ നിരീക്ഷിച്ച്, രാത്രിയിൽ വീടുകളിൽ കയറി മോഷണം നടത്തുന്നതായിരുന്നു പതിവ്. പിടികൂടിയ പ്രതികളുടെ കസ്റ്റഡിയിൽ നിന്നു മുപ്പത് പവൻ സ്വർണാഭരണങ്ങളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും പോലീസ് കണ്ടെത്തി. ഇവർ അടുത്ത ദിവസങ്ങളിൽ പാലക്കാട് ജില്ലയിലെ മറ്റിടങ്ങളിലും മോഷണത്തിന് പദ്ധതിയിട്ടിരുന്നതായി അന്വേഷണത്തിൽ തെളിഞ്ഞു.
അന്വേഷണത്തിൽ ചിറ്റൂർ ഡിവൈഎസ്പി കൃഷ്ണദാസിന്റെയും പുതുനഗരം ഇൻസ്പെക്ടർ രജീഷിന്റെയും നേതൃത്വത്തിൽ കൊഴിഞ്ഞാമ്പാറ SI പ്രമോദ് , SI മാരായ ശ്രീധരൻ, ശിവദാസ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ മോഹൻദാസ്, മുരളി, സന്തോഷ്, നൗസാദ്, സജു, ജയേഷ്,സുകുമാരൻ , ASI വിനോദ്കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സൂരജ് ബാബു, ഉമ്മർ ഫാറൂഖ്, അനു, അബ്ദുള്ള എന്നിവരടങ്ങിയ സംഘം പങ്കെടുത്തു
Tags
palakkad