പ്രതീകാത്മക ചിത്രം
കാട്ടുപന്നിയിടിച്ച് ഓട്ടോ മറിഞ്ഞാണ് കാരാകുറുശ്ശി ആനവരമ്പ് ഗണപതിയില്‍ വീട്ടില്‍ വിനോദ് കുമാര്‍ (50) ന് പരുക്കേറ്റത്. ഇന്നലെ പുലര്‍ച്ചെ നാലോടെയാണ് സംഭവം. 'പൊന്നം കോട്ടു നിന്ന് യാത്രക്കാരനുമായി തണ്ണീര്‍ പന്തലില്‍ പോയി തിരിച്ചു വരുന്നതിനിടെ കരുവാന്‍ പടി ബാലവാടിക്കു സമീപമെത്തിയപ്പോള്‍ കാട്ടുപന്നിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ മറിഞ്ഞു. വാഹനത്തില്‍ നിന്നു തെറിച്ചുവീണ വിനോദ് മൊബൈല്‍ മുഖേന സുഹൃത്തുക്കളെ വിവരം അറിയിച്ചു. ഇതിനിടെ നാട്ടുകാരുമെത്തി തച്ചമ്പാറ സ്വകാര്യ ആശുപത്രിയിലും പിന്നീട് പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കാല്‍ത്തല്ലിനു പൊട്ടലുണ്ട്. മൂന്നു മാസത്തെ വിശ്രമം വേണമെന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞതെന്നും വിനോദ് കുമാര്‍ പറഞ്ഞു. കാട്ടുപന്നികളുടെ ശല്യം കാരണം രാത്രി കാലങ്ങളില്‍ റോഡിലൂടെയുള്ള യാത്ര ദുഷ്‌കരമാണ്.
കോടതിപ്പടി ചങ്ങലീരി റൂട്ടിലെ ഒന്നാം മൈലിന്റെയും പറമ്പുള്ളിയുടെയും ഇടയിലും കാട്ടു പന്നി ശല്യം കൂടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി 11 മണിക്ക് രണ്ടാം മൈൽ സ്വദേശിയെ റോഡ് ക്രോസ് ചെയ്യുമ്പോൾ പന്നി കുറുകെ ചാടി ബൈക്കിൽ തട്ടി കാലിന് പരിക്ക് പറ്റി അദ്ധേഹത്തെ മദർ കെയർ ഹോസ്പ്പിറ്റലിൽ പ്രവേശിച്ചു രാത്രി വരുന്ന യാത്രക്കാർ ശ്രദ്ധിച്ച് പോവണമെന്ന് പ്രദേശവാസികൾ സൂചിപ്പിച്ചിരുന്നു