മണ്ണാർക്കാട്: മലവെള്ളപ്പാച്ചിലിൽ ഒഴുകിയെത്തി കുന്തിപ്പുഴയുടെ പോത്തോഴിക്കാവ് തടയണയുടെ ഭാഗത്ത് അടിഞ്ഞ വൻമരം മണ്ണാർക്കാട് അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ മുറിച്ച് നീക്കി തുടങ്ങി. മണ്ണാർക്കാട് ഫയർ സ്റ്റേഷനിൽ നിന്നും സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ ടി ജലീലിന്റെ നേതൃത്വത്തിലുള്ള സേനാംഗങ്ങളായ ടിജോ തോമസ് ,മഹേഷ്, രഞ്ജിത്ത് .പി .കെ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർ രാഗിൽ, ഫയർമാൻ ട്രെയിനിങ് ശരത് .തുടങ്ങിയ സേനാംഗങ്ങൾ മണ്ണാർക്കാട് പോത്തോഴി കടവിലെ എത്തുകയും ശക്തമായ ഒഴുക്കിനെ വകവെക്കാതെ റോപ്പ്, ചെയിൻ സോ. എന്നിവ ഉപയോഗിച്ച് വെള്ളത്തിൻറെ മുകളിലേക്ക് പൊങ്ങിനിൽക്കുന്ന ഭാഗം കട്ട് ചെയ്തു മാറ്റുകയായിരുന്നു. വെള്ളത്തിന്റെ ശക്തമായ ഒഴുക്ക് കാരണം ചെയിൻ ഉപയോഗിച്ച് അടിഭാഗത്തുള്ള മരം ഇനിയും മാറ്റം കഴിഞ്ഞിട്ടില്ല. വെള്ളം കുറയുന്ന മുറയ്ക്ക് മാറ്റുന്ന നടപടികൾ സ്വീകരിക്കുമെന്ന് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ എ കെ ഗോവിന്ദൻകുട്ടി അറിയിച്ചു.
2023 കുന്തിപ്പുഴയുടെ പാലത്തോട് ചേർന്നുള്ള അടിഭാഗത്ത് വൻമരങ്ങൾ ശക്തമായ മഴവെള്ളപ്പാച്ചിൽ വന്നിരുന്നു .ഇതും മണ്ണാർക്കാട് അഗ്നിശമനസേനയാണ് മുറിച്ചുമാറ്റിയത് .ഇത്തരം പ്രവർത്തനങ്ങൾ പുഴയോട് ചേർന്നുള്ള വീടുകളിലേക്ക് വെള്ളം കയറാതിരിക്കാനും കൃഷി ഇടങ്ങൾ നശിക്കാതിരിക്കാനുമുള്ള മുൻകരുതൽ ആണെന്ന് സേനാ വൃത്തങ്ങൾ അറിയിച്ചു .വയനാട് ഉരുൾപൊട്ടൽ ഉണ്ടായ സമയങ്ങളിൽ മണ്ണാർക്കാട് കുന്തിപ്പുഴയോട് ചേർന്നുള്ള പന്ത്രണ്ടോളം വീടുകളിൽ രാത്രി ജലം കയറുന്നത് ജനങ്ങളെ അറിയിക്കുകയും വേണ്ട മുൻകരുതുകൾ സ്വീകരിക്കുവാൻ വേണ്ടി അടിയന്തര നടപടികൾ മണ്ണാർക്കാട് അഗ്നിശമനസേനയുടെ നേതൃത്വത്തിൽ നടന്നിരുന്നു