മണ്ണാർക്കാട്: വാക്കടപ്പുറം പൈനാപ്പിൾ തോട്ടത്തിലെ ജാർഖണ്ഡ് സ്വദേശി കുത്തേറ്റ് മരിച്ച സംഭവത്തിൽ ഒരാളെ മണ്ണാർക്കാട് പോലീസ് അറസ്റ്റ് ചെയ്തു. ജാർഖണ്ഡ് സ്വദേശി സുരേഷ് ഗഞ്ചു (35) വിനെയാണ് നാട്ടുകൽ ഇൻസ്പെക്ടർ ഹബീബുള്ളയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്
കഴിഞ്ഞ ദിവസം മരണപ്പെട്ട അരവിന്ദ് എന്നയാളുടെ മരണത്തിൽ സംശയം തോന്നിയ പോലിസ് കൂടെ തോട്ടത്തിൽ ജോലിക്ക് നിന്നിരുന്ന മറ്റ് നാല് പേരെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തതിലാണ് അരവിന്ദിൻ്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത് സുരേഷ് ഈ അടുത്ത കാലത്താണ് ജോലിക്ക് എത്തിയത്. തോട്ടം ജോലിയിൽ മിടുക്കനായിരുന്നു അരവിന്ദ്. സുരേഷും കൂടെയുള്ള മറ്റുള്ളവരും ഇതിൽ അതൃപ്തരായിരുന്നു. പണി കുറവായതിനാൽ സുരേഷിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടിരുന്നു ഇയാളെ ജോലിയിൽ നിന്നും പിരിച്ചു വിട്ടതാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് അറിയിച്ചു. മണ്ണാർ സബ് ഇൻസ്പെക്ടർ എം അജാസുദ്ദിൻ ,SI ടി.വി ഋഷിപ്രസാദ്, SI സുരേഷ് കെ.പി,എ.എസ് ഐ ശ്യാം കുമാർ , സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ നസിം, വിജയൻ കെ.സി, വിനോദ് കുമാർ, കെ, സിവിൽ പോലീസ് ഓഫിസർ ജയപ്രകാശ് ആർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്