'പപ്പ എന്തിനാ എന്നെ കുത്തിയത്; മന:സാക്ഷി ഉള്ള ഏതൊരാളുടേയും ഉള്ളുലക്കും ആ ചോദ്യം

തലശ്ശേരി: മനുഷ്യത്വമില്ലാത്ത ക്രൂരതയായിരുന്നു അച്ഛൻ മകനോട് കാണിച്ചത്. സ്വന്തം രക്തത്തിൽ പിറന്ന മകനെ ഒറ്റ കുത്തിൽ ഇല്ലാതാക്കുകയായിരുന്നു പയ്യാവൂർ ഉപ്പുപടന്നയിലെ തേരകത്തനാടിയിൽ സജി ജോർജ് (52). ‘പപ്പ എന്തിനാ എന്നെ കുത്തിയത്’ -പിതാവിന്റെ കുത്തേറ്റ ഷാരോണിനെ ആശുപത്രിയിൽ കൊണ്ടുപോകുമ്പോൾ അനുജൻ ഷാർലറ്റിനോട് ചോദിച്ച ചോദ്യം ഇതായിരുന്നു. സംഭവ സമയത്ത് പ്ലസ്ടു കഴിഞ്ഞ് നിൽക്കുകയായിരുന്നു ഷാരോൺ. ഷാർലറ്റ് ഒമ്പതാം ക്ലാസ് വിദ്യാർഥിയും.

കേസിലെ ഒന്നാം സാക്ഷിയായി വിസ്തരിച്ച ഷാർലറ്റ് അന്വേഷണസംഘത്തിന് നൽകിയ മൊഴി വിചാരണ വേളയിൽ കോടതിയിലും ആവർത്തിച്ചു. കുത്തേറ്റ ഷാരോൺ മുറ്റത്ത് വീണു. ബഹളം കേട്ട് പ്രതിയുടെ അനുജൻ ഓടിവന്നു. പ്രതി അപ്പോൾ കുത്തിയ കത്തി കഴുകി. ബൈക്കെടുത്ത് പുറത്തേക്ക് പോകുന്നതിനിടയിൽ സജിയോട് കളിച്ചാൽ ഇങ്ങനെയിരിക്കുമെന്നും പറഞ്ഞു.

സംഭവത്തിൽ സജി ജോർജിന് ഇന്നലെ തലശ്ശേരി ഒന്നാം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി ഫിലിപ്പ് തോമസ് ജീവപര്യന്തം കഠിനതടവും ലക്ഷം രൂപ പിഴയും വിധിച്ചു. 2020 ആഗസ്റ്റ് 15നായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതിയുടെ ഭാര്യ സിൽജ ഇറ്റലിയിൽ നഴ്സാണ്. സജിയും മക്കളുമാണ് വീട്ടിൽ താമസം. ഭാര്യ അയക്കുന്ന പണമെല്ലാം മദ്യപിച്ച് തീർക്കുന്നതിനാൽ പിന്നീട് പണമയക്കുന്നത് മകൻ ഷാരോണിന്റെ പേരിലായി. പണം ലഭിക്കാതായതോടെ സ്വന്തമായി ചാരായം വാറ്റാൻ തുടങ്ങി. ആഗസ്റ്റ് 14ന് സജി വീട്ടിൽനിന്ന് നാടൻ ചാരായം വാറ്റുന്നത് ഷാരോൺ തടഞ്ഞു. ഇത് വാക്കുതർക്കത്തിലും കൈയാങ്കളിയിലുമെത്തി. പ്രതിക്ക് ഇടത് കണ്ണിന്റെ പുരികത്തിന് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ വിരോധമാണ് കൊലക്ക് കാരണമായി ആരോപിക്കുന്നത്. വീട്ടിലെ ഡൈനിങ് ഹാളിൽ മൊബൈൽ ഫോണിൽ നോക്കുകയായിരുന്ന ഷാരോണിനെ പ്രതി പിന്നിൽനിന്ന് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. സിൽജയുടെ സഹോദരൻ മാത്യു എന്ന ബേബിയുടെ പരാതിയിലാണ് സംഭവത്തിൽ പയ്യാവൂർ പൊലീസ് കേസെടുത്തത്. 

പരിക്കേറ്റ ഷാരോണിനെ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വ്യാജവാറ്റിനെ എതിർത്തതിലുള്ള വിരോധം മൂലം പ്രതി കൊല നടത്തിയെന്ന് പ്രോസിക്യൂഷനും മദ്യപാനിയായ പ്രതി മദ്യം ലഭിക്കാത്ത മാനസികാവസ്ഥയിൽ ചെയ്തതാണെന്ന് പ്രതിഭാഗവും വാദിച്ചു. സിൽജയുടെ സഹോദരൻ മാത്യു എന്ന ബേബിയുടെ പരാതിയിലാണ് പയ്യാവൂർ പോലീസ് കേസെടുത്തത്.

കുറ്റബോധമില്ലാതെ പ്രതി

മകനെ കൊലപ്പെടുത്തിയ കേസിൽ കോടതിയിൽ ഹാജരായ പ്രതി സജിക്ക് ഒരു കുറ്റബോധവുമില്ല. ജീവപര്യന്തം ശിക്ഷാവിധി വന്നശേഷവും വലിയ മാറ്റമുണ്ടായില്ല. ശിക്ഷാവിധിയറിയാൻ ബന്ധുക്കൾ പലരും എത്തി. അവർ പ്രതിയുടെ സമീപത്തേക്ക് പോയതേയില്ല.

കൊല്ലപ്പെട്ട ഷാരോണിന്റെ അനുജൻ ഷാർലറ്റാണ് കേസിലെ പ്രധാന സാക്ഷി. പ്രതി പുറത്തിറങ്ങിയാൽ കൊല്ലാൻ സാധ്യതയുള്ളതിനാൽ പേടിയുള്ളതായി ഷാർലറ്റ് മജിസ്ട്രേറ്റ് മുൻപാകെ സംഭവശേഷം മൊഴി നൽകി. അതുപ്രകാരം ഷാർലറ്റിന് സംരക്ഷണം നൽകാൻ കോടതി പയ്യാവൂർ പോലീസിന് നിർദേശം നൽകി.

അതോടെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും പ്രതിക്ക് ജാമ്യം ലഭിച്ചില്ല. വിചാരണസമയത്തും പ്രതി റിമാൻഡിലായിരുന്നു. പപ്പ എന്തിനാണ് എന്നെ കുത്തിയതെന്നാണ് പിതാവിന്റെ കുത്തേറ്റ ഷാരോൺ ആസ്പത്രിയിൽ കൊണ്ടുപോകുമ്പോൾ അനുജൻ ഷാർലറ്റിനോട് ചോദിച്ചത്. മകനെ മറ്റൊരു മകന്റെ മുന്നിലിട്ട് വീട്ടിൽ കൊലപ്പെടുത്തിയ മൃഗീയമായ മാനസികാവസ്ഥയുള്ള പ്രതിക്ക് ജീവിക്കാൻ അവകാശമില്ലെന്ന് പ്രോസിക്യൂഷൻ വാദിച്ചു. പ്രതിക്ക് കടുത്ത ശിക്ഷ നൽകണമെന്നും ഇല്ലെങ്കിൽ സമൂഹത്തിന് തെറ്റായ സന്ദേശമാകുമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ കെ.അജിത്കുമാർ വാദിച്ചു. സംഭവ സമയത്ത് പ്ലസ്ടു കഴിഞ്ഞുനിൽക്കുകയാരുന്നു ഷാരോൺ. കേസിലെ ഒന്നാംസാക്ഷിയായി വിസ്തരിച്ച ഷാർലറ്റ് ഒൻപതാംക്ലാസ് വിദ്യാർഥിയും. കുത്തേറ്റ ഷാരോൺ മുറ്റത്ത് വീണു. കുത്തിയ കത്തി പ്രതി കഴുകി. െൈബക്കടുത്ത് പുറത്തേക്ക് പോകുന്നതിനിടയിൽ തേരകത്തിനാടിയിൽ സജിയോട് കളിച്ചാൽ ഇങ്ങനെയിരിക്കുമെന്ന് പറഞ്ഞാണ് പോയത്. ഷാർലറ്റും അമ്മ സിൽജയും ഇപ്പോൾ വിദേശത്താണ് താമസം.

കോടതിവിധിയിൽ തൃപ്തി

പ്രതിക്ക് ജീവപര്യന്തം ശിക്ഷവിധിച്ച കോടതിവിധിയിൽ തൃപ്തരാണെന്ന് അമ്മാമൻ പേരാവൂർ വെള്ളർവെള്ളിയിലെ സൈജുവും കേസന്വേഷിച്ച പയ്യാവൂർ എസ്.ഐയായിരുന്ന പി.സി.രമേശനും പറഞ്ഞു. പ്രോസിക്യൂഷനും അന്വേഷണഉദ്യോഗസ്ഥനും സൈജു നന്ദി പറഞ്ഞു. വിധിയറിയാൻ കുട്ടികളുടെ മുത്തച്ഛനായ സൈമൺ ഇല്ലെന്ന സങ്കടമുണ്ട്.

സൈമണാണ് തുടക്കത്തിൽ കേസ് നടത്തിയത്. പ്രശ്നത്തിനൊന്നും പോകാത്ത സൗമ്യനായിരുന്നു ഷാരോൺ. അമ്മയുടെ വീട്ടിൽ താമസിച്ചിരുന്ന ഷാരോൺ സംഭവത്തിന് അഞ്ചുദിവസം മുൻപാണ് പയ്യാവൂരിലെ വീട്ടിൽ പോയതെന്ന് സൈജു പറഞ്ഞു. ഹെൽമറ്റ് ധരിക്കാതെ സഞ്ചരിച്ചതിന് പ്രതിയുടെ ബൈക്ക് ഒരു തവണ പോലീസ് പിടികൂടി. ഷാരോണാണ് പിഴയടച്ച് ബൈക്ക് വീട്ടിലെത്തിച്ചത്. കോവിഡ് നിയന്ത്രണങ്ങളുള്ള കാലത്ത് നടന്ന സംഭവത്തിൽ പരമാവധി തെളിവ് ശേഖരിച്ച് കുറ്റപത്രം നൽകിയതായി കേസന്വേഷിച്ച പി.സി.രമേശൻ പറഞ്ഞു. മുൻകൂട്ടി ആസൂത്രണം നടത്തിയാണ് കൊlല നടത്തിയത്. വ്യാജവാറ്റിന് വേണ്ടി സൂക്ഷിച്ച നെല്ല് സംഭവശേഷം വീട്ടിൽനിന്ന് കണ്ടെത്തിയെന്ന് അദ്ദേഹം പറഞ്ഞു.
Previous Post Next Post

نموذج الاتصال