പാലക്കാട്:സ്കൂളിൽ ക്രിസ്മസ് ആഘോഷം നടത്തിയതിന് അധ്യാപകരെ ഭീഷണിപ്പെടുത്തിയ വിശ്വ ഹിന്ദു പരിഷത്ത് (വി.എച്ച്.പി) പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് നല്ലേപ്പള്ളി യു.പി. സ്കൂളിലെ അധ്യാപകരെയാണ് വി.എച്ച്.പി. പ്രവർത്തകരുടെ സംഘം ഭീഷണിപ്പെടുത്തിയത്. പോലീസ് അറസ്റ്റ് ചെയ്ത പ്രതികളെ കോടതി റിമാൻഡ് ചെയ്തു. എന്നാൽ, ആഘോഷമായി നടത്തിയിരുന്നില്ലെന്നാണ് അധ്യാപകർ പറയുന്നത്. ക്രിസ്മസിന്റെതായ രീതിയിലെ വസ്ത്രങ്ങൾ ധരിച്ച് കുട്ടികൾ എത്തുക മാത്രമാണ് ചെയ്ത്. ഒരു കേക്ക് പോലും മുറിച്ചിരുന്നില്ലെന്നും അധ്യാപകർ അറിയിച്ചു. ഇതിനിടയിലാണ് വി.എച്ച്.പി. പ്രവർത്തകരായ മൂന്നുപേർ അതിക്രമിച്ച് കയറിയതെന്നാണ് പരാതിയിൽ പറയുന്നത്.
ശ്രീകൃഷ്ണ ജയന്തി ആയിരുന്നെങ്കിൽ നിങ്ങൾ ഇത്തരത്തിൽ ആഘോഷം നടത്തുമായിരുന്നോയെന്നും ഇതിനുമുമ്പ് ആഘോഷിച്ചിട്ടുണ്ടോയെന്നും ചോദിച്ചായിരുന്നു അധ്യാപകരെ ഭീഷണിപ്പെടുത്തിയത്. കുട്ടികളെ നിർബന്ധിച്ച് വിളിച്ചുവരുത്തി ആഘോഷിക്കുന്നത് എന്തിനാണെന്നും, ഇത്തരത്തിലുള്ള വസ്ത്രങ്ങൾ കുട്ടികളെ ധരിപ്പിച്ചത് എന്തിനാണെന്നുമാണ് അവർ അധ്യാപകരെ ചോദ്യം ചെയ്തത്. എന്നാൽ, സ്കൂളിൽ എത്തിയ ആളുകളെ മുൻപ് കണ്ട് പരിചയം പോലുമില്ലെന്നാണ് അധ്യപകർ പറഞ്ഞത്. ഭീഷണിയുടെ പശ്ചാത്തലത്തിൽ സ്കൂളിലെ പ്രധാന അധ്യാപിക പോലീസ് പരാതി നൽകുകയായിരിന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവർ വിശ്വ ഹിന്ദു പരിഷത്ത് പ്രവർത്തകരാണെന്ന് തിരിച്ചറിയതുന്നത്. കെ.അനിൽ കുമാർ, സുഷാസനൻ, തെക്കുംമുറി വേലായുധൻ എന്നിവരയൊണ് പോലീസ് അറസ്റ്റുചെയ്തത്.
ഇതിൽ അനിൽ കുമാർ വി.എച്ച്.പിയുടെ ജില്ലാ സെക്രട്ടറിയാണ്. ബജ്രംഗ് ദൾ ജില്ലാ സംയോജകാണ് വി.സുഷാസനൻ എന്നയാൾ. വി.എച്ച്.പിയുടെ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റാണ് വേലായുധൻ എന്നയാൾ. ഇവർക്കെതിരെ മതസ്പർധ വളർത്തുന്ന രീതിയിൽ അസംഭ്യം പറയുക, അതിക്രമിച്ച് കയറൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്
Tags
palakkad