വടക്കഞ്ചേരി : 16 വയസ്സുള്ള പെൺകുട്ടിയുടെ മുൻപിൽ നഗ്നതാപ്രദർശനം നടത്തിയ യുവാവിന് നാലുവർഷം തടവും 40,000 രൂപ പിഴയും ശിക്ഷ. പുതുക്കോട് തൊന്തി ഹൗസിൽ നിജാമുദീനാണ് (27) ശിക്ഷിക്കപ്പെട്ടത്. ആലത്തൂർ ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജി സന്തോഷ് കെ.വേണുവാണ് ശിക്ഷവിധിച്ചത്. പിഴത്തുകയുടെ 50 ശതമാനം പെൺകുട്ടിക്ക് നൽകാനും ഉത്തരവായി. പിഴയടച്ചില്ലെങ്കിൽ നാലുമാസം അധികതടവ് അനുഭവിക്കണം. 2024 മേയ് 11 നായിരുന്നു കേസിനാസ്പദമായ സംഭവം. രാത്രിയിൽ അമ്മയോടൊപ്പം വീടിനുപുറത്തുവന്ന പെൺകുട്ടിയുടെ മുൻപിൽ മതിലിനു മുകളിൽക്കയറിനിന്ന് നഗ്നതാപ്രദർശനം നടത്തിയെന്നാണ് കേസ്. വടക്കഞ്ചേരി പോലീസ് ഇൻസ്പെക്ടർ കെ.പി. ബെന്നി കേസ് രജിസ്റ്റർചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. സി.പി.ഒ. ദിവ്യ അന്വേഷണ ഉദ്യോഗസ്ഥനെ സഹായിച്ചു. പ്രോസിക്യൂഷനു വേണ്ടി ടി.എസ്. ബിന്ദുനായർ ഹാജരായി. സി.പി.ഒ. നിഷമോൾ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.
Tags
palakkad