ഇൻസ്പെക്ടർ ബൈജു ഇ ആറിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഡിസംബർ എട്ടിനാണ് കേസിനാസ്പദമായ സംഭവം. കാഞ്ഞിരത്ത് കച്ചവടം ചെയ്തിരുന്നയാളെ കാഞ്ഞിരത്തു വെച്ച് അടിച്ച് പരിക്കേല്പിക്കുകയും, പിന്നിട് മുണ്ടകുന്ന് വച്ച് ഇയാളുടെ കൈവശമുണ്ടായിരുന്ന 17000 രൂപയും മൊബൈൽ ഫോണും കവർച്ച ചെയ്ത് പ്രതി ഒളിവിൽ പോകുകയായിരുന്നു. കുഞ്ഞുമുഹമ്മദിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. സബ് ഇൻസ്പെക്ടർ അബ്ദുൾ നാസർ, സിനിയർ സിവിൽ പോലീസ് ഓഫീസർ വിജയൻ, സിവിൽ പോലീസ് ഓഫീസർ റംഷാദ് തുടങ്ങിയവർ പ്രതിയെ അറസ്റ്റ് ചെയ്ത അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു